Currency

ബര്‍ലിന്‍ ട്രക്ക് ആക്രമണം: അക്രമിയുടെ ചിത്രം പുറത്തുവിട്ടു

സ്വന്തം ലേഖകന്‍Thursday, December 22, 2016 12:44 pm

ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയതെന്ന് കരുതുന്ന ടുണീഷ്യന്‍ പൗരന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇയാളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യന്‍ പൗരനായ 23കാരന്‍ അനിസ് അമരി എന്ന ആളുടെ ചിത്രമാണ് ബര്‍ലിന്‍ പൊലീസ് പുറത്തുവിട്ടത്.

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയതെന്ന് കരുതുന്ന ടുണീഷ്യന്‍ പൗരന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇയാളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യന്‍ പൗരനായ 23കാരന്‍ അനിസ് അമരി എന്ന ആളുടെ ചിത്രമാണ് ബര്‍ലിന്‍ പൊലീസ് പുറത്തുവിട്ടത്. കുറ്റവാളിയെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി ആയുധധാരിയാണെന്ന മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കായി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഗംല മാര്‍ക്കല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

berlin-0

ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നു. എന്നാല്‍, സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ട്രക്ക് തട്ടിയെടുത്ത അക്രമി ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തുകയായിരുന്നു. സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോക യുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമായിരുന്നു സംഭവം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ബര്‍ലിന്‍ ട്രക്ക് ആക്രമണം: അക്രമിയുടെ ചിത്രം പുറത്തുവിട്ടു”

  1. Hello, after reading this amazing post i am as well delighted to share my knowledge here with friends.

Comments are closed.

Top
x