ഓണ്‍ലൈന്‍ വഴി 8.49 ലക്ഷം വിസ അപേക്ഷകള്‍ ലഭിച്ചെങ്കിലും 3.16 ലക്ഷം വിസകള്‍ മാത്രമാണ് പരിഗണിച്ചതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ സാഹചര്യം മെച്ചപ്പെടുത്തുകയും ആകര്‍ഷമായ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പ് വരുത്തി സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
റിയാദ്: സ്വദേശിവല്‍ക്കരണ പദ്ധതി ഊര്‍ജ്ജിതമായി നടപ്പിലാക്കി സ്വദേശികള്‍ക്ക് പരമാവധി തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 63 ശതമാനം വിസ അപേക്ഷകളും സൗദി നിരസിച്ചു. സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പരിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബര്‍ മൂന്നിന് പ്രാബല്യത്തില്‍ വരും. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം.
ഓണ്‍ലൈന്‍ വഴി 8.49 ലക്ഷം വിസ അപേക്ഷകള്‍ ലഭിച്ചെങ്കിലും 3.16 ലക്ഷം വിസകള്‍ മാത്രമാണ് പരിഗണിച്ചതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ സാഹചര്യം മെച്ചപ്പെടുത്തുകയും ആകര്‍ഷമായ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പ് വരുത്തി സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദേശ റിക്രൂട്ട്മെന്റിന് തുര്‍ക്കി, മെക്സിക്കൊ, ഈജിപ്ത്, ഇന്ത്യ, മൊറോക്കൊ, കംബോഡിയ എന്നീ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ചൈന, ജപ്പാന്, മലേഷ്യ എന്നീ രാജ്യങ്ങളുമായി രാജ്യത്തെ തൊഴില്‍ മേഖലയുമായി സഹകരിക്കുന്നതിന് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.