പ്രായപൂര്‍ത്തിയായ മക്കളെ പുറത്താക്കാനുള്ള അവകാശമാണ് മാതാപിതാക്കള്‍ക്കുള്ളത്. ഇതിന് വീട് മാതാപിതാക്കളുടെ പേരില്‍ ആവണമെന്ന് നിര്‍ബന്ധമില്ല. അല്ലാത്ത സാഹചര്യത്തിലും പുറത്താക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ മക്കളെ പുറത്താക്കാനുള്ള അവകാശമാണ് മാതാപിതാക്കള്‍ക്കുള്ളത്. ഇതിന് വീട് മാതാപിതാക്കളുടെ പേരില്‍ ആവണമെന്ന് നിര്‍ബന്ധമില്ല. അല്ലാത്ത സാഹചര്യത്തിലും പുറത്താക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ഡല്‍ഹി സര്‍ക്കാരിന്റെ നിയമം പ്രകാരം സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് മാത്രമേ മാതാപിതാക്കള്‍ക്ക് ഇങ്ങനെ മക്കളെ പുറത്താക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം എല്ലാ മാതാപിതാക്കള്‍ക്കും ശരിയായ രീതിയിലുള്ള സംരക്ഷണം നല്‍കുന്നില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മക്കളില്‍ നിന്നും അധിക്ഷേപവും സമ്മര്‍ദവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കണമെന്നാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ജസ്റ്റിസ് മന്‍മഹോന്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.