ചാര്‍ട്ടര്‍ ചെയ്യുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇന്ന് ഹൈദരാബാദിലേക്ക് പോകേണ്ട എമിറേറ്റസിന്റെ ചാര്‍ട്ടേഡ് വിമാനം റദ്ദായി. അബൂദബിയില്‍ നിന്ന് ഇന്ന് കോഴിക്കോടിന് പുറപ്പെടേണ്ട ഇത്തിഹാദ് ചാര്‍ട്ടര്‍ വിമാനവും മുടങ്ങി.
27 ആഴ്ചയോ അതിൽ കൂടുതലോ ആയ ഗർഭിണികൾ 72 മണിക്കൂർ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സർട്ടിഫിക്കറ്റ് കരുതണം. എല്ലാ യാത്രക്കാരും 4 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിയിരിക്കണം.
തിരുവനന്തപുരം വർക്കല സ്വദേശിയും ദുബായ് റാഷിദ് ആശുപത്രിയിലെ സീനിയർ ഫിസിഷ്യനുമായ ഡോ. ഷാജി മുഹമ്മദ് ഹനീഫയെ തേടി ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ. കോവിഡ് രോഗ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഈ അംഗീകാരം.
വീടിന് പുറത്ത് ഇറങ്ങുന്നവർ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് ഞായറാഴ്ച മുതൽ നിയമം നടപ്പിലാക്കും. നിയമം ലംഘിച്ചാല്‍ 2 ലക്ഷം റിയാൽ വരെ പിഴയും മൂന്ന് വർഷം വരെ തടവുമാണ് ശിക്ഷ.
പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിനു മുൻപ് കോവിഡ് പരിശോധന നിർബന്ധമാണെന്ന് കേന്ദ്രമന്ത്രി പ്രവാസികാര്യ സഹമന്ത്രി വി മുരളീധരൻ. തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നവർ കോവിഡ് പരിശോധന നടത്തി സെർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടിവരുമെന്ന് വി മുരളീധരൻ പറഞ്ഞു.
പ്രവാസികൾക്കും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവർക്കും ഇന്ത്യയിൽ തിരിച്ചെത്താനുള്ള വഴികള്‍ തുറക്കുന്നു. പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത് മെയ് ഏഴ് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി നാവികസേനയുടെ കപ്പലുകളുകളും സൈനീക വിമാനങ്ങളും വാണിജ്യ വിമാനങ്ങളുമാണ് ഉപയോഗിക്കുക. എന്നാൽ യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരും. യു എ യിൽ നിന്നാകും ആദ്യ സംഘം, കേരളത്തിലേക്കായിരിക്കും ആദ്യ സംഘം എത്തുകയെന്നതാണ് സൂചന . ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഴിയുന്നവർ, സന്ദർശക വിസയിലെത്തിയവർ എന്നിവർക്കാണ് മുൻഗണന. തിരികെയെത്തുന്ന പ്രവാസികളെല്ലാം നിർബന്ധമായും ക്വാറൻറൈനിൽ […]
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷന് വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികള്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്ട്രേഷന് നടത്തുന്നത്. അതേസമയം വിമാന സര്‍വീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ്: cgidubai.gov.in/covid.
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തലുമായി ബാംഗ്ലൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി. ഗവേഷണ കണ്ടെത്തലുകൾ പ്രശസ്ത ജേർണലായ നേച്ചർ സയന്റിഫിക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടുകയും എല്ലാ വാണിജ്യ പാസഞ്ചര്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ റദ്ദാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം ടിക്കറ്റ് അധിക ഫീസില്ലാതെ മറ്റൊരു ദിവസത്തേയ്ക്ക് വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
കൊറോണ രോഗം നിയത്രണാതീതമാവുകയും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് തന്നെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ ഫലം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.