സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യക്തിഗത മേല്‍ വിലാസം നിര്ബന്ധമാക്കിത്തുടങ്ങി. സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ അഡ്രസ് വെബ്സൈറ്റിലാണ് എല്ലാവര്ക്കും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. രാജ്യത്തെ സേവനങ്ങള്‍ സുഗമമാക്കാനും സുരക്ഷയൊരുക്കാനും പദ്ധതി സഹായിക്കും.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ദമ്മാം, ജുബൈല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ക്ലാസുകളിലെ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
കുറഞ്ഞ ചെലവിൽ മലേഷ്യൻ വിസ ലഭിക്കുമെന്ന് വാഗ്ദാനം നൽകി പ്രവർത്തിക്കുന്ന വ്യാജ വെബസൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും ഇന്ത്യയിലെ മലേഷ്യൻ ഹൈക്കമ്മീഷൻ
സൗദി നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഏപ്രില്‍ 14 മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഉടമകളും പോസ്റ്റ് ബോക്സ് വിലാസത്തിന് പുറമെ താമസിക്കുന്ന സ്ഥലം അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസി പുതിയ അപേക്ഷാ ഫോറം ഏര്‍പ്പെടുത്തി. പാസ്പോര്‍ട്ട് കാര്യങ്ങള്‍ കൂടുതല്‍ അനായാസകരവും ലളിതവുമാകും വിധം വിവിധ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഒറ്റ ഫോറം ആണ് ആവിഷ്കരിച്ചിട്ടുള്ളത്. പുതിയ അപേക്ഷ ഫോറം ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്: www.indianembassy.org.sa/consular/passport/reissueofthepassport.
ഏറ്റവും പുതിയ പഠനത്തിൽ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയാണു ലക്സംബർഗ് പട്ടികയിൽ മുന്നിലെത്തിയത്.
ഇനിമുതൽ വിസ അനുവദിക്കുന്ന ദിവസം തന്നെ വിസ അപ്രൂവൽ ലെറ്റർ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാനാകും.
ദുബായിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ദുബായിലും റാസല്‍ഖൈമയിലും സ്വത്തും ബാങ്ക് നിക്ഷേപവുമുള്ളവര്‍ക്ക് അവരുടെ കാലശേഷം കുടുംബാംഗങ്ങള്‍ക്ക് സ്വത്ത് ഉറപ്പാക്കാന്‍ വില്‍പ്പത്രം ദുബായിലെ ഡിഐഎഫ്സി വില്‍സ് സര്‍വീസ് സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
യുഎഇയില്‍ ചികില്‍സാപിഴവുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കൈകൊണ്ട് എഴുതിയ മരുന്ന് കുറിപ്പടികള്‍ നിരോധിക്കുന്നു. ആറുമാസത്തിനകം മുഴുവന്‍ ആശുപത്രികളും ക്ലിനിക്കുകളും മരുന്ന് കുറിച്ച് നല്‍കുന്നത് ഇലക്ട്രോണിക് വത്കരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.
1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്ന 1000ത്തോളം ഉദ്യോഗസ്ഥരുള്ളതിൽ 570 പേർ ഇന്ത്യക്കാരാണ്.