ബഹ്റൈന്‍-കേരള സമ്മിറ്റില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ രാജകുമാരനും കോര്‍ട്ട് പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫാ ബിന്‍ ദൈജ് അല്‍ ഖലീഫ കേരളത്തിലെത്തി.
നവംബർ മുതൽ വൈദ്യുതബില്ലും വെള്ളക്കരവും അടയ്ക്കുന്നതിനായി ഇ-ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റി അറിയിച്ചു.
52 ബില്യൺ ദിനാർ നിക്ഷേപത്തോടെ ആരംഭിക്കുന്ന ഗേറ്റ്വേ-ബഹ്റൈൻ പ്രൊജക്റ്റ് വഴി രാജ്യത്ത് പുതിയതായി 27000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
സൗദി അറേബ്യയുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കൗസ്വേ വഴി യാത്ര ചെയ്യുന്നവർ ഇനി മുതൽ യാത്രാസംബന്ധിയായ വിവരങ്ങൾ മുൻകൂട്ടി നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്.
അല്‍ വിഫാഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതായി ബഹ്റൈൻ കോടതി ഔദ്യോഗികമായി അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടന്നാണു നടപടി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാണിത്.
ഫോർബ്സ് മിഡിൽ ഈസ്റ്റ് ബിസിനസ്സ് മാഗസിൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടിക പ്രകാരം അറബ് രാജ്യങ്ങളിലെ കരുത്തുറ്റ 100 വനിതാബിസിനസ്സുകാരിൽ ബഹ്റൈനിൽ നിന്നും 6 പേരാണു ഉൾപ്പെട്ടിട്ടുള്ളത്.
മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും പിടിയിലായ രണ്ട് വിദേശവനിതകൾക്ക് ബഹ്റൈൻ കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു.
ഇന്നലെ മുതൽ ഇ-പെർമിറ്റ് സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഇത്തരത്തിൽ പുതിയ പെർമിറ്റുകൾ നൽകുന്നത്.
മനാമ: വിദേശ രാജ്യങ്ങളിൽ നിന്നും ബഹ്റൈനിലെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിസായുടെ അംഗീകാരം പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. നാട്ടില്‍ നിന്ന് തന്നെ ഒരു ഉദ്യോഗാര്‍ഥിക്ക് www.lmra.bh വെബ്സൈറ്റില്‍ തങ്ങളുടെ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി തങ്ങളുടെ വിസ അംഗീകൃതമാണോ എന്ന് മനസിലാക്കാന്‍ കഴിയും. വിസാ തട്ടിപ്പുകൾ വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണു ഇത്തരമൊരു സൗകര്യം ബഹ്റൈൻ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സെപ്തംബർ മാസത്തിലെ ഫീസ് പിഴ കൂടാതെ അടക്കാനുള്ള അവസാന തീയ്യതി എന്നിരിക്കെ റിഫ കാമ്പസിലെ കൗണ്ടറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഫീസുകൾ കൂടി അടച്ചാലെ സെപ്തംബറിലെ ഫീസ് സ്വീകരിക്കുകയുള്ളൂ എന്ന സ്കൂൾ അധികൃതരുടെ നിലപാടാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയത്.