3,000 വീട്ടുജോലിക്കാർക്കാണ് ഈ വർഷം കൂടുതലായി വർക്കിംഗ് പെർമിറ്റ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ 31,000 വീട്ടുജോലിക്കാർ വർധിച്ചെന്ന് പുതിയ കണക്ക് വ്യക്തമാക്കുന്നു. 62 മില്യൺ ബഹ്റൈൻ ദിനാർ ഇവർക്ക് ശമ്പളമായി നൽകുകയും ചെയ്യുന്നു.
ഈ വർഷം 817 പെർമിറ്റുകളാണ് ഇതിനോടകം നൽകിയത്, മുൻവർഷം ഇതേ കാലയളവിൽ ഇത് 570 ആയിരുന്നു. 1.350 ബില്യൺ ബഹ്റൈൻ ദിനറാണ് ഈയിനത്തിൽ രാജ്യത്ത് ചെലവഴിക്കപ്പെടുന്നത്.
ഇരുപത്തിയൊന്നുകാരിയായ ഇവർ വേശ്യകളെ തേടുന്ന പുരുഷന്മാരെ കണ്ടെത്താനും ഇവരിൽ നിന്നും പണം തട്ടിയെടുക്കാനുമാണ് ഇത്തരം ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്തത്.
33.9 ഡിഗ്രി സെൻഷ്യസ് ആയിരുന്നു കഴിഞ്ഞ മാസത്തെ ശരാശരി താപനില. സാധാരണ ഉണ്ടാകാറുള്ള താപനിലയുടെ 1.5 ഡിഗ്രി സെൻഷ്യസ് കൂടുതലാണിത്.
ബഹ്റൈൻ നിവാസികളെ ലക്ഷ്യംവെച്ചുള്ള ഓൺലൈൺ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രധാനമായും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിനെയാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്.
ഗ്ലോബൽ ഇകണോമിക് ഇൻഡിക്കേറ്റർ 2016/2017 പ്രകാരം ബഹ്റൈൻ മലേഷ്യ, യുഎഇ എന്നിവയാണു വിപണിയിൽ ലോകത്ത് മുൻനിരയിലുള്ള ഇസ്ലാമിക രാജ്യങ്ങൾ.
ജോലിക്കാരെ കണ്ടെത്താനായി വിവിധ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്ന തൊഴിൽദാതാക്കളുടെ എണ്ണം ഒമാനിൽ കൂടുന്നതായി മോൺസ്റ്റർ എംപ്ലോയ്മെന്റ് ഇൻഡക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മനാമ: ബഹ്റൈനിൽ മോഷണകുറ്റത്തിനു പിടിയിലായ ഫിലിപ്പിനോ വനിതയ്ക്ക് ആറ് മാസം തടവുശിക്ഷ. ഹൈ ക്രിമിനൽ കോർട്ടിന്റേതാണ് വിധി. 32 കാരിയായ ഇവർ തന്റെ കാമുകനെ ജോലി ചെയ്യുന്ന വീട്ടിൽ പ്രവേശിപ്പിച്ചെന്നും വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്നും കോടതി കേട്ടു. 700 ദിനാർ വിലവരുന്ന ബാഗും 140 ദിനാർ വിലവരുന്ന ടീ-ഷർട്ടുകളും ഇവർ സ്പോൺസറുടെ വീട്ടിൽ മോഷ്ടിച്ചെന്ന് കോടതിയിൽ തെളിഞ്ഞു. 60 ദിനാർ പണമായും ഇവർ മോഷ്ടിക്കുകയുണ്ടായി. വാദം കേൾക്കവേ ബാഗ് തനിക്ക് സമീപത്തെ വീട്ടിൽ തൊഴിലെടുക്കുന്ന […]
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിന് ബഹ്റൈൻ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രത്യേക പരിപാടികൾ നടക്കും.
മനാമ: യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. മനാമയിലെ മാളിൽ സെക്യൂരിറ്റിക്കാരനായ ഇയാൾ കളഞ്ഞുകിട്ടിയ യുവതിയുടെ ഫോണിൽ നിന്നും അവരുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം താൻ താമസിക്കുന്ന സ്ഥലത്ത് എത്തിയില്ലെങ്കിൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് 28 കാരിയായ യുവതി പോലീസിനെയും കൂട്ടി ഇയാൾ തമസിക്കുന്ന സ്ഥലത്ത് ചെല്ലുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ശിക്ഷാ കാലവധിയ്ക്ക് ശേഷം ഇയാളെ നാടുകടത്തുമെന്നാണു സൂചന.