ടൊറന്റോ: 43ാമത് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരരംഗത്തുള്ളത് 50 ഇന്ത്യന്‍ വംശജര്‍. അതില്‍ കൂടൂതലും പഞ്ചാബികള്‍. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യന്‍ വംശജര്‍ കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ 38 ഇന്തോ-കനേഡിയന്‍മാര്‍ മാത്രമാണ് മത്സരിച്ചത്. അതില്‍ 19 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. 338 സീറ്റുകളുള്ള ഹൗസ് ഓഫ് കോമണ്‍സിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍ 21 നാണ് കാനഡയില്‍ വോട്ടെടുപ്പ്. എഡ്മോണ്ടന്‍, ബ്രാംപ്ടണ്‍, സര്‍റെ, കാല്‍ഗറി എന്നീ നാല് മേഖലകളിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താനാണ് സിക്ക് വംശജരായ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കച്ചകെട്ടുന്നത്.
ലിബറലുകളും കണ്‍സര്‍വേറ്റീവുകളും 35 ഓളം സിക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ഡിപി 9 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഗ്രീന്‍ പാര്‍ട്ടി അഞ്ച് ഇന്തോ-കനേഡിയന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ പീപ്പിള്‍സ് പാര്‍ട്ടി കാനഡയ്ക്കും മറ്റു പാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളുണ്ട്. ബ്രാംപ്ടണ്‍ വെസ്റ്റ്, ബ്രാംപ്ടണ്‍ സൗത്ത് നിയോജകമണ്ഡലങ്ങളില്‍ എട്ട് പഞ്ചാബികള്‍ പരസ്പരം മത്സരിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.