ഒട്ടാവ: രണ്ട് വര്‍ഷത്തിനകം തിരഞ്ഞെടുത്ത സെല്‍ഫോണ്‍ പ്ലാനുകളുടെ നിരക്ക് 25 ശതമാനം കുറയ്ക്കാന്‍ കാനഡയിലെ വന്‍കിട മൂന്ന് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളോട് ലിബറല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇടത്തരം പദ്ധതികളുടെ നിലവിലെ ചെലവുകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് നിരക്കുകളില്‍ നിന്ന് വില കുറയ്ക്കാനാണ് കമ്പനികളോട്് ആവശ്യപ്പെട്ടത്. നിര്‍ദ്ദേശം നടപ്പാക്കാന്‍ 2022 വരെ സമയമുണ്ടെന്ന് വ്യവസായ മന്ത്രി നവദീപ് ബെയ്ന്‍സ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. രണ്ട് ജിഗാബൈറ്റ് പ്ലാനുകള്‍ക്ക് 50 ഡോളര്‍, നാല് ജിഗാബൈറ്റ് പ്ലാനുകള്‍ക്ക് 55 ഡോളര്‍, ആറ് ജിഗാബൈറ്റ് പ്ലാനുകള്‍ക്ക് 60 ഡോളര്‍ എന്നിങ്ങനെയാണ് ഇടത്തരം പ്ലാനുകളുടെ നിശ്ചിത താരിഫ്.
2022 ഓടെ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ടെലികോം കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബെയ്ന്‍സ് പറഞ്ഞു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍, സെല്‍ഫോണ്‍ ബില്ലുകള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.