2017-18 കാലയളവിൽ 4,800 സീറ്റുകളാണ് ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ലഭ്യമാകുക
മസ്കറ്റ്: പുതിയതായി അഡ്മിഷൻ നൽകിയ കുട്ടികളുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. 2017-18 കാലയളവിൽ 4,800 സീറ്റുകളാണ് ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ലഭ്യമാകുക. മാർച്ച് പകുതിയോടെ ആദ്യഘട്ട പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ 3,485 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്കായി അഡ്മിഷൻ നേടിയത്.
രണ്ടാം ഘട്ട അഡ്മിഷൻ നടപടികൾ ഏപ്രിൽ ഒമ്പത് മുതൽ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് അഡ്മിഷൻ നടപടികൾ. രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്റ്റേർസ് ചെയർമാൻ വിൽസൺ ജോർജ് അറിയിച്ചു.
ഇന്ത്യൻ സ്കൂളുകളിൽ അഡ്മിഷൻ തേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് ജോർജ് പറഞ്ഞു. ഇന്ത്യൻ സ്കൂളൂകളിൽ മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.