നവംബര്‍ എട്ടിന് 1456.96 കോടി രൂപയായിരുന്നു കര്‍ണാടകത്തിലെ 98.94 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളിലുണ്ടായിരുന്നത്. എന്നാല്‍, ഒരുമാസം കഴിഞ്ഞപ്പോള്‍ നിക്ഷേപം 3,068.49 കോടി രൂപയായി. അക്കൗണ്ടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി 99.68 ലക്ഷം.
ബംഗളൂരു: നോട്ടുനിരോധന തീരുമാനത്തിനുശേഷം കര്‍ണാടകത്തിലെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 1,600 കോടിയിലധികം രൂപ. നവംബര്‍ എട്ടിന് 1456.96 കോടി രൂപയായിരുന്നു കര്‍ണാടകത്തിലെ 98.94 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളിലുണ്ടായിരുന്നത്. എന്നാല്‍, ഒരുമാസം കഴിഞ്ഞപ്പോള്‍ നിക്ഷേപം 3,068.49 കോടി രൂപയായി. അക്കൗണ്ടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി 99.68 ലക്ഷം.
നോട്ട് നിരോധനത്തിനുശേഷമുള്ള ഒരുമാസത്തിനിടെയാണ് ഇത്രയും കൂടുതല്‍ പണം ഈ അക്കൗണ്ടുകളിലേക്കെത്തിയതെന്നതും ശ്രദ്ധേയം. ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് കര്‍ണാടകത്തിലെ തെക്കന്‍ ജില്ലകളിലാണ്. നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കറന്‍സി മാറ്റിവാങ്ങുന്നതിനായി സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരുന്നതിനാല്‍ ബാക്കി വരുന്ന തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക മാത്രമായിരുന്നു ജനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ സീറോ ബാലന്‍സ് അക്കൗണ്ട് പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടിലേക്ക് ഇത്രയും നിക്ഷേപമെത്തിയതെന്നാണ് വിലയിരുത്തല്‍.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ പരമാവധി നിക്ഷേപിക്കുന്ന തുക 50,000 രൂപയായി നിശ്ചയിച്ചിരുന്നു. അതേസമയം, ഈ അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായും പരാതിയുണ്ട്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടിയെടുക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy! I could have sworn I’ve been to this web site
before but after going through many of the articles I realized it’s new to me.
Anyhow, I’m definitely pleased I stumbled upon it and I’ll be book-marking it and checking back regularly!