ഒമാനിലെ ബുറൈമിയിൽ നിന്നും ഇരുന്നൂറോളം പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിൽ നിയമലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഒമാൻ മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മസ്കറ്റ്: ഒമാനിലെ ബുറൈമിയിൽ നിന്നും ഇരുന്നൂറോളം പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിൽ നിയമലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഒമാൻ മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമയിൽ നിന്നും ഒളിച്ചോടിയ കുറ്റത്തിനാണ് ഇവരിൽ ഭൂരിപക്ഷം പേരെയും അറസ്റ്റ് ചെയ്തത്.
193 പ്രവാസികളെ അറസ്റ്റ് ചെയ്തതായാണ് അധികൃതർ അറിയിച്ചത്. നേരത്തെ ഇക്കഴിഞ്ഞ ഒക്ടോബറിൽ അൽ ബുറൈമിയിൽ 79 പ്രവാസികളെ നാടുകടത്തിയിരുന്നു. 55പേർ വാണിജ്യസ്ഥാപനങ്ങളിലും, 13 പേർ മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും, 11 പേർ കാർഷികമേഖലയിലുമാണ് ജോലി ചെയ്തിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.