വനിതകള്‍ക്ക് തൊഴിലിടങ്ങളിലെത്താന്‍ ഗതാഗത സൗകര്യങ്ങളുടെ അഭാവം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം കൈക്കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് സൗകര്യങ്ങളില്ലാത്തതും വനിതകള്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന കാര്യ വകുപ്പിന്റെ ശ്രമം.
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ വനിതാവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് പുതിയ പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നു. വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് ആണ് വനിതാവല്‍ക്കരണം സംബന്ധിച്ച പുതിയ പദ്ധതി വെളിപ്പെടുത്തിയത്. വനിതകള്‍ക്ക് തൊഴിലിടങ്ങളിലെത്താന്‍ ഗതാഗത സൗകര്യങ്ങളുടെ അഭാവം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം കൈക്കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് സൗകര്യങ്ങളില്ലാത്തതും വനിതകള്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന കാര്യ വകുപ്പിന്റെ ശ്രമം.
വനിതാ ജീവനക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന ഗുണഭോക്താക്കളായ വനിതകള്‍ മാസം 200 റിയാല്‍ അടക്കണം. അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകളുടെ കുട്ടികളെ പരിചരിക്കുന്നതിന് മാനവശേഷി വികസന നിധിയുടെ സാമ്പത്തിക സഹായത്തോടെ പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.
തൊഴില്‍ വിപണിയിലെ വനിതാ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. സ്വദേശി വനിതകളെ ലഭ്യമല്ലാത്ത തൊഴിലുകളില്‍ വിദേശ തൊഴിലാളികളുടെ ആശ്രിതരെ ജോലിക്ക് നിയമിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിന് ഏകോപനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.