നാഷണല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യക്കാരിയായ അനന്യ വിനയ് പ്രവാസി മലയാളികളുടെ ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്
ചൈനീസ് നഗരം ഹ്യുനാന്‍ പ്രവിശ്യയിലാണ് ജൂണ്‍ രണ്ടിന് പുതിയ സര്‍വീസ് അവതരിപ്പിച്ചത്. സാധാരണ ട്രെയിനുകളിലെ ഉരുക്ക് ടയറുകള്‍ക്ക് പകരം റബ്ബര്‍ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിര്‍മിച്ചിട്ടുള്ള ട്രെയിന്‍ ലോകത്ത് തന്നെ വന്‍ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.
385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം കയറ്റാനാകും. 2,000 നോട്ടിക്കള്‍ മൈല്‍ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തില്‍ പറക്കാനുമാകും.
ഒറ്റപ്പറക്കലില്‍ ഭൂമിയെ ചുറ്റി അഞ്ചുദിവസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് വിമാനം നിര്‍മിക്കുന്നത് റെനോവ ഗ്രൂപ്പാണ്. ഒറ്റ പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിമാനമാണ് തയ്യാറാക്കുന്നത്. ഗ്ലൈഡര്‍ മാതൃകയിലാണ് വിമാനം നിര്‍മിക്കുന്നത്. ഭൂമിയില്‍നിന്ന് പത്തുമൈല്‍ ഉയരത്തില്‍ പറക്കുന്ന വിമാനത്തിന് 120 അടി നീളമുള്ള ചിറകുകളായിരിക്കും ഉണ്ടാവുക.
ചൈനയില്‍ 129 കോടിയാണ് യഥാര്‍ഥ ജനസംഖ്യയെന്നാണ് യി ഫുഷിയാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യ 132 കോടിയാണെന്നും ഇദ്ദേഹം പറയുന്നു. യി ഫുഷിയാന്റെ കണക്കുകള്‍ ശരിയാണെങ്കില്‍ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ വളരെ നേരത്തെ തന്നെ മറികടന്നുകഴിഞ്ഞു.
വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇലക്ട്രിക് കാറുകളോ സമാന ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളോ വാങ്ങേണ്ടിവരും. ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നുവേണ്ട വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ വില കുറയുന്നത് പെട്രോളിയം വ്യവസായത്തെ ഇല്ലാതാക്കുമെന്നും ടോണി സെബ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയാകുന്ന പക്ഷം അയർലണ്ടിന്റെ ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാകും ലിയോ വരദ്കർ. ജൂണ്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഈ ദ്വീപിന്റെ തീരങ്ങളില്‍ 3.77 കോടി പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് വീപ്പകള്‍ എന്നീ മനുഷ്യനുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ദ്വീപിന്റെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. ഓരോ ചതുരശ്ര മീറ്ററിലും 671 പ്ലാസ്റ്റിക് വസ്തുക്കള്‍ വീതമുണ്ട്.
വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ ഫയലുകള്‍ക്ക് ഈ വൈറസുകള്‍ ഭീഷണി സൃഷ്ടിക്കും. പെട്ടെന്ന് കണ്ടെത്തി നശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ വൈറസ് വാണാക്രൈയെക്കാള് നാശം വിതക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു വൈറസുകളെ അപേക്ഷിച്ച് ഇവയ്ക്ക് കമ്പ്യൂട്ടറില്‍ പ്രവേശിച്ചാലും പെരുകാനുള്ള ശേഷി കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കംപ്യൂട്ടറുകളില്‍ ആക്രമണമുണ്ടായി. സ്വീഡന്, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിച്ചത്. ലോകമാകെ 75,000 സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തി.