ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടർന്ന് 10 പാസഞ്ചര്‍/മെമു തീവണ്ടികള്‍ പൂര്‍ണമായും മൂന്ന് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എന്നാൽ എക്സ്പ്രസ് തീവണ്ടികള്‍ റദ്ദാക്കിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. രാത്രി 12.30 ഓടെയാണ് അപകടം. ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്.
കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ നാലിരട്ടിയോളം വർദ്ധനവാണു ഉണ്ടായിരിക്കുന്നത്. ഓണം, ബക്രീദ് അവധിയ്ക്ക് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് സ്കൂള്‍ അവധികഴിഞ്ഞ് തിരികെ പോകേണ്ട സമയത്താണ് ടിക്കറ്റിന് ചാര്‍ജ് കൂട്ടിയത്.
കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാതെ വന്നതോടെ കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ആഗോളതലത്തില്‍ ഉല്‍പ്പാദനം 533 നില്യണ്‍ ബോട്ടിലായി ഉയര്‍ന്നതായാണ് കണക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ ഉല്പാദനം നടത്തുന്നത്. യൂറോപ്യന്‍ യൂണിയന് വിടാനൊരുങ്ങുന്ന ബ്രിട്ടണാണു ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നത്.
ജനസംഖ്യ വളരെ കുറവായതിനാലാണ് കുടിയേറ്റക്കാരെ തൊഴിലും ഭൂമിയും നൽകി ക്ഷണിക്കുന്നതെന്ന് ദ ഫാര്‍മേഴ്സ് ഡോട്ടര്‍ കണ്ട്രി മാര്‍ക്കറ്റ് പറയുന്നു. കേവലമൊരു ജോലിക്കാരനെയല്ല, മറിച്ച് ആ നാട്ടുകാരിൽ ഒരാളാകാൻ തയ്യാറാകുന്നവരെയാണു തേടുന്നതെന്ന് മാത്രം.
വിമാനത്തിനുള്ളില്‍വെച്ച് ജീവനക്കാര്‍ സെല്‍ഫി എടുക്കാനും, യാത്രക്കാരെ ഫോട്ടോ എടുക്കാനും അനുവദിക്കരുതെന്നുമാണ് നിര്‍ദ്ദേശം. 1997-ലെ എ ഐ സി 3 പ്രൊവിഷന്‍ പ്രകാരവും 2011 ലെ ഓപ്പറേഷൻ സർക്കുലർ 4 പ്രകാരവുമാണു സെല്‍ഫി നിരോധിച്ചിരിക്കുന്നത്
വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് ബാംഗളൂരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ അയവ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.
കാവേരി നദീജല തർക്കത്തിൽ ബാംഗ്ലൂർ കത്തിയെരിയുന്നു. തമിഴ്നാടിന് വിട്ടുകൊടുക്കുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പ്രതികൂലവിധിക്കെതിരെ കർണ്ണാടകയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധാണ് ആളിപടർന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷം രൂക്ഷമാണ്. ഹഗനപ്പള്ളിയിൽ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. ഫാക്ടറി തൊഴിലാളിയായ 25കാരൻ ഉമേഷ് കുമാറാണ് മരിച്ചത്. പൊലീസ് വാഹനം കത്തിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണു വെടിവെപ്പിൽ കലാശിച്ചത്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയുടെ മൈസൂരുവിലെ വീടിനു നേരെ കല്ലേറുണ്ടായി. തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് കർണ്ണാടകയിലുള്ളത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള […]
മറ്റ് ട്രെയിനുകളില്‍ ഫ്ളക്സി നിരക്കുകള്‍ പ്രഖ്യപിക്കില്ലെന്നും നിരക്കുവര്‍ധന നിലവില്‍ വന്നതിനു ശേഷം രണ്ട് ദിവസം 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായാതായും റെയില്‍വേ അറിയിച്ചു.